Tuesday, May 24, 2011

ഒരില

എന്റെ കോട്ടയുടെ
ചുമർഭിത്തികളടർത്തി നീയെനിക്കേകിയ
അപമാനത്തിന്റെ ഒരില പഴുത്തുകരിഞ്ഞുണങ്ങി
അതു ഞാനൊരു വിഭൂതിപ്പാത്രത്തിൽ
ഭദ്രമായി സൂക്ഷിച്ചു...
ഒരുമഴക്കാലസന്ധ്യയിൽ
കൃതമാലാതീരത്തുനിന്നുവന്ന
ഒരു ദിവ്യൻ കമണ്ഡലുവിലെ
തീർഥം തൂവിയായിലയെ
വീണ്ടും പുനർജനിപ്പിച്ചു
ആ ഇല ഒരരയാൽ മരമായിവളർന്നു
അതിന്റെ ഒരോ ചില്ലയിലും
പുതിയ ഇലകളുണ്ടായി

അതിൽ നിറയെയും പുനർജനിമന്ത്രങ്ങളും
ഹൃദയത്തിന്റെ അന്തരഗാന്ധാരങ്ങളുമായിരുന്നു..

No comments:

Post a Comment