ഒരില
എന്റെ കോട്ടയുടെ
ചുമർഭിത്തികളടർത്തി നീയെനിക്കേകിയ
അപമാനത്തിന്റെ ഒരില പഴുത്തുകരിഞ്ഞുണങ്ങി
അതു ഞാനൊരു വിഭൂതിപ്പാത്രത്തിൽ
ഭദ്രമായി സൂക്ഷിച്ചു...
ഒരുമഴക്കാലസന്ധ്യയിൽ
കൃതമാലാതീരത്തുനിന്നുവന്ന
ഒരു ദിവ്യൻ കമണ്ഡലുവിലെ
തീർഥം തൂവിയായിലയെ
വീണ്ടും പുനർജനിപ്പിച്ചു
ആ ഇല ഒരരയാൽ മരമായിവളർന്നു
അതിന്റെ ഒരോ ചില്ലയിലും
പുതിയ ഇലകളുണ്ടായി
അതിൽ നിറയെയും പുനർജനിമന്ത്രങ്ങളും
ഹൃദയത്തിന്റെ അന്തരഗാന്ധാരങ്ങളുമായിരുന്നു..
എന്റെ കോട്ടയുടെ
ചുമർഭിത്തികളടർത്തി നീയെനിക്കേകിയ
അപമാനത്തിന്റെ ഒരില പഴുത്തുകരിഞ്ഞുണങ്ങി
അതു ഞാനൊരു വിഭൂതിപ്പാത്രത്തിൽ
ഭദ്രമായി സൂക്ഷിച്ചു...
ഒരുമഴക്കാലസന്ധ്യയിൽ
കൃതമാലാതീരത്തുനിന്നുവന്ന
ഒരു ദിവ്യൻ കമണ്ഡലുവിലെ
തീർഥം തൂവിയായിലയെ
വീണ്ടും പുനർജനിപ്പിച്ചു
ആ ഇല ഒരരയാൽ മരമായിവളർന്നു
അതിന്റെ ഒരോ ചില്ലയിലും
പുതിയ ഇലകളുണ്ടായി
അതിൽ നിറയെയും പുനർജനിമന്ത്രങ്ങളും
ഹൃദയത്തിന്റെ അന്തരഗാന്ധാരങ്ങളുമായിരുന്നു..